21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Saturday, October 15, 2011


സഭാക്കേസില്‍ വിധി അനുകൂലമാക്കിയത്‌ തന്റെ ക്ലാസെന്നു മെത്രാപ്പോലീത്ത

 കൊച്ചി: മലങ്കര സഭാക്കേസില്‍ 1958 ലുണ്ടായ സുപ്രീംകോടതി വിധി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്‌ അനുകൂലമാക്കി മാറ്റിയെടുത്തതു താന്‍ ജഡ്‌ജിക്കു നല്‍കിയ ക്ലാസിന്റെ ഫലമാണെന്നു മെത്രാപ്പോലീത്തയുടെ വെളിപ്പെടുത്തല്‍.
ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന കാലംചെയ്‌ത ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌ ഇക്കാര്യം പിന്നീട്‌ വെളിപ്പെടുത്തിയിരുന്നതായി ഫാ. ഫിലിപ്പോസ്‌ ഫിലിപ്പ്‌ തേവര്‍കാട്ടില്‍ എഴുതിയ 'ദൈവകൃപയില്‍ കടഞ്ഞെടുത്ത വ്യക്‌തിത്വം' എന്ന പുസ്‌തകത്തില്‍ പറയുന്നു. ജോര്‍ജ്‌ തഴക്കരയുമായി മെത്രാപ്പോലീത്ത നടത്തിയ അഭിമുഖത്തിലാണ്‌ ഈ പരാമര്‍ശം. സഭാക്കേസ്‌ സുപ്രീം കോടതിയില്‍ എത്തിയ കാലത്ത്‌ മാര്‍ മക്കാറിയോസ്‌ ഡല്‍ഹിയില്‍ വൈദികനായിരുന്നു. 'ഒരു ദിവസം തോമസച്ചന്‍ സായാഹ്നഹ്ന സവാരിക്കിറങ്ങി. കൈവശം കുടയുണ്ടായിരുന്നില്ല. മഴ പെയ്‌തപ്പോള്‍ അടുത്തു കണ്ട വീട്ടിലേക്ക്‌ ഓടിക്കയറി. ഗൃഹനായിക ഇറങ്ങിവന്ന്‌ പരിചയപ്പെട്ട്‌ ഉപചാരപൂര്‍വം സ്വീകരിച്ചു.
താന്‍ കയറാനിടയായത്‌ സുപ്രീംകോടതി ജഡ്‌ജിയുടെ വീട്ടിലാണെന്ന്‌ സംസാരമധ്യേ ഗൃഹനായികയില്‍നിന്ന്‌ അച്ചനു മനസിലായി. ജഡ്‌ജി ആ സമയം വീട്ടിലുണ്ടായിരുന്നില്ല. അച്ചന്റെ സംസാരത്തില്‍ ആകൃഷ്‌ടയായ ഗൃഹനാഥ പിറ്റേദിവസം ജഡ്‌ജി വീട്ടിലുണ്ടാവുമെന്നും അന്നു വന്നാല്‍ അദ്ദേഹവുമായി കൂടുതല്‍ പരിചയപ്പെടാമെന്നും പറഞ്ഞ്‌ അച്ചനെ യാത്ര അയച്ചു. പറഞ്ഞ പ്രകാരം തോമസച്ചന്‍ പിറ്റേ ദിവസവും ജഡ്‌ജിയുടെ വീട്ടില്‍ എത്തി. അച്ചന്റെ സരസമായ സംഭാഷണം ജഡ്‌ജിക്കും നന്നായി ഇഷ്‌ടപ്പെട്ടു. അച്ചന്റെ വീട്ടുകാരെപ്പറ്റിയും സഭയെപ്പറ്റിയും ഡല്‍ഹി ഇടവകയെപ്പറ്റിയും എല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു.
എന്തോ മനസില്‍ തട്ടിയെന്നപോലെ ജഡ്‌ജി ചോദിച്ചു. 'ഫാദര്‍, നിങ്ങളുടേതാണോ എന്ന്‌ എനിക്കറിഞ്ഞുകൂടാ ഒരു കേരള സഭാക്കേസ്‌ എന്റെ ചേംബറില്‍ എത്തിയിട്ടുണ്ട്‌. ഫാ. തോമസിന്റെ ഉള്ളില്‍ ഒരു ചിരിപൊട്ടി. തേടിയവള്ളി കാലില്‍ തന്നെ ചുറ്റിയിരിക്കുന്നു. 'അതേ അതു ഞങ്ങളുടെ സഭയുടെ കേസ്‌തന്നെ' പിന്നീടുള്ള സംസാരം, ചോദ്യങ്ങള്‍, പ്രതിചോദ്യങ്ങള്‍, വിശദീകരണങ്ങള്‍, വ്യാഖ്യാനങ്ങള്‍ എല്ലാം മലങ്കരസഭയുടെ ഗതിമാറ്റിയെടുത്ത നിമിഷങ്ങളായി മാറുമെന്ന്‌ അന്നു വിചാരിച്ചില്ലെ' ന്നും പറഞ്ഞാണ്‌ ഭാഗം അവസാനിപ്പിക്കുന്നത്‌.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...