21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Tuesday, September 13, 2011


സഭാതര്‍ക്കം: ഉപവാസസമരം ശക്തം



കോലഞ്ചേരി: യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോലഞ്ചേരിയില്‍ 
യാക്കോബായ
 സഭ  നടത്തി വരുന്ന ഉപവാസ സമരം തിങ്കളാഴ്ച കൂടുതല്‍ ശക്തമായി. അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ഇരുവിഭാഗവും സമരം ശക്തമാക്കിയത്.
കോലഞ്ചേരി ജംഗ്ഷനിലുള്ള കുരിശിനു മുമ്പില്‍ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവക്കു പുറമെ മെത്രാപ്പോലീത്തമാരായ അഭി. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, അഭി.ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ്, അഭി.ഏലിയാസ് മാര്‍ അത്തനാസിയോസ്, അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി.കുര്യാക്കോസ് മാര്‍ യൗസേബിയൂസ്, അഭി.ഐസക് മാര്‍ ഒസ്താത്തിയോസ്, അഭി.ഗബ്രിയേല്‍ റമ്പാന്‍, മിഖായേല്‍ റമ്പാന്‍ എന്നിവരും കോര്‍ എപ്പിസ്‌കോപ്പമാരും വൈദികരും വിശ്വാസികളും സമരരംഗത്തുണ്ട്.
കലക്‌ടര്‍ പി.എ. ഷെയ്‌ഖ് പരീത്‌ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന്‌ ഇരുപക്ഷവും അറിയിച്ചു.
ബാവാമാര്‍ ഉപവാസം അവസാനിപ്പിക്കുക, വിശ്വാസികള്‍ക്കായി മാത്രം പള്ളി തുറന്നിടുക, ഒത്തുതീര്‍പ്പിനു വ്യാഴാഴ്‌ചവരെ സാവകാശം നല്‍കുക എന്നീ നിര്‍ദേശങ്ങളാണു കലക്‌ടര്‍ മുന്നോട്ടുവച്ചത്‌. 1934-ലെ സഭാ ഭരണഘടനപ്രകാരം പള്ളി ഭരിക്കപ്പെടണമെന്ന നിലപാടില്‍ ഓര്‍ത്തഡോക്‌സ് പക്ഷം ഉറച്ചുനിന്നപ്പോള്‍ ആരാധനയ്‌ക്കുള്ള അവകാശം ഉപേക്ഷിക്കാനാവില്ലെന്നു യാക്കോബായ വിഭാഗം അറിയിച്ചു. രാവിലെ പത്തിനു തുടങ്ങിയ ചര്‍ച്ച നാലുവരെ നീണ്ടു.
പരിഹാരത്തിനു നാലുദിവസം സാവകാശം വേണമെന്നും രണ്ടു കാതോലിക്കാ ബാവാമാരും സമരം പിന്‍വലിക്കണമെന്നും കലക്‌ടര്‍ അഭ്യര്‍ഥിച്ചു. അഡീ. ജില്ലാ കോടതി വിധിപ്രകാരം 1934-ലെ സഭാ ഭരണഘടന പള്ളിയില്‍ പ്രായോഗികമാണോ, കീഴ്‌വഴക്കവുമായി മുന്നോട്ടുപോകണോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനം ആവശ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. കോടതിവിധി സംബന്ധിച്ച്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ നിയമോപദേശം ലഭിച്ചു. നിരോധനാജ്‌ഞ പ്രഖ്യാപിച്ച പരിധിക്കു പുറത്താണ്‌ ഇരുവിഭാഗത്തിന്റെയും ഉപവാസസമരം.
കോടതിവിധി ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ടു മാത്രമാണെന്നും ആത്മീയാവശ്യങ്ങള്‍ക്കു ബാധകമല്ലെന്നും യാക്കോബായ വിഭാഗം വാദിച്ചു. മറിച്ചു വിധിവരുന്നതുവരെ ഇപ്പോഴത്തെ വിധിപ്രകാരം പള്ളി ഭരിക്കപ്പെടുന്നതിനോട്‌ സഹകരിക്കാം. ആരാധനയ്‌ക്കുള്ള അവകാശം വിട്ടൊഴിയില്ല. പള്ളി വിട്ടുകൊടുത്താല്‍ വിശ്വാസികള്‍ക്ക്‌ ആരാധനയ്‌ക്കുള്ള അവസരം നഷ്‌ടപ്പെടുമെന്നതിനാലാണ്‌ ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതെന്ന്‌ സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍ വിശദീകരിച്ചു. യാക്കോബായ പ്രതിനിധിസംഘത്തിന്‌ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌ നേതൃത്വം നല്‍കി.
ഐ.ജി: ആര്‍. ശ്രീലേഖ, ആലുവ റൂറല്‍ എസ്‌.പി. ഹര്‍ഷിത അട്ടല്ലൂരി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...