21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍ 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍നോട് അനുബന്ധിച് പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ നേതൃത്വത്തില്‍ മേഖല യോഗങ്ങള്‍ (ലോഗോസ് 2012) നവംബര്‍ 2-ാം തിയതി മുതല്‍ ...

യാക്കോബായ യൂത്ത് അസോസിയേഷന്‍ അങ്കമാലി ഭദ്രാസനം

Official website of St.Marys Jacobite Syrian Youth Association Pallikkara Cathedral ......

ST MARYS CATHEDRAL YOUTH ASSOCIATIONS

"സ്നേഹദീപം" നവംബര്‍ ലകം പബ്ലിഷ് ചെയുനത് ആവശ്യമായ പരസ്യം ,കഥകള്‍ ,ഗീതങ്ങള്‍, ലേഖനങ്ങള്‍ , എനിവ യൂത്ത് അസോസിയേഷന്‍ സെക്രട്ടറിയോ അല്ലെഗില്‍ സ്നേഹദീപം എഡിറ്റര്‍യോ എല്പികുക ഫോണ്‍-തോമസ്‌-(സെക്രട്ടറി)9895563195,അഖില്‍ ഷാജു -(എഡിറ്റര്‍) 9809626508..**** 21 -ാം മത്‌ പള്ളിക്കര കണ്‍വെന്‍ഷന്‍ 2012-ഡിസംബര്‍-.1 മുതല്‍ 5 വരെ മോറക്കാല സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്ററി ഗ്രൗണ്ടില്‍
Other Headlines:
"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസില്‍" വാര്‍ത്തകള്‍ തരാന്‍ ആഗ്രഹിക്കുന്നവര്‍ editor.akhilshaju@gmail.com എന്ന മെയിലിലേയ്ക്ക് വാര്‍ത്തകളും ഫോട്ടോസും മെയില്‍ ചെയ്യുകയോ 9809626508 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ ചെയ്യുക



..:"സെന്റ്‌ മേരീസ്‌ യൂത്ത് വോയിസ്‌:.."



Friday, December 02, 2011

മുവാറ്റുപുഴ അരമനപള്ളിയിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ യാക്കോബായ സഭ.



കണ്ടനാട് ഭദ്രാസനത്തില്‍ പെട്ട മുവാറ്റുപുഴ അരമന അനധികൃതമായി പൊളിച്ചു പണിയുന്നത്തിനെതിരെ യാക്കോബായ സഭ പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് ഇന്ന് ആര്‍ ഡി ഒ മണിയമ്മ ഇന്ന് ഇരു സഭകളുമായി ചര്‍ച്ച നടത്തും . കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി. മാത്യൂസ്‌ മോര്‍ ഈവാനിയോസ് യാക്കോബായ സഭയ്ക്ക് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുക്കും. അരമന പള്ളിയില്‍ നടക്കുന്ന നിര്‍മ്മാണം ചട്ടം ലംഘിച്ചാണ് നടത്തുന്നത് എന്ന് യാക്കോബായ സഭ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.കേസ് ഫയലില്‍ സ്വീകരിച്ചു ഓര്‍ത്തഡോക്സ് വിഭാഗത്തിനു നോട്ടീസ് അയക്കാന്‍ കോടതി ഉത്തരവായിരുന്നു.തോമസ്‌ അത്താനാസിയോസിനെ പ്രതി ചേര്‍ത്തായിരുന്നു കേസ് നല്‍കിയിരുന്നത്. അരമന പള്ളി അറ്റകുറ്റ പണി നടത്താന്‍ തോമസ്‌ അത്താനാസിയോസ് നഗരസഭയില്‍ അപേക്ഷ കൊടുത്തിരുന്നു. ഇതിന്‍ പ്രകാരം നഗര സഭ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ അനുമതിയുടെ മറവില്‍ പുതിയ പള്ളി നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഓര്‍ത്തഡോക്സ് വിഭാഗം നടത്തിവരുന്നത് എന്ന് യാക്കോബായ സഭ പരാതിയില്‍ പറയുന്നു.
മലേക്കുരിശില്‍ കബറടങ്ങിയിട്ടുള്ള ശ്രേഷ്ഠ ബസേലിയോസ് പൌലോസ് ദ്വീതീയന്‍ കാതോലിക്കാ ബാവയുടെ സഹായി ആയിരുന്ന തോമസ്‌ അത്താനാസിയോസ് ബാവായുടെ കാലശേഷം അരമന സ്വന്തമാക്കുകയായിരുന്നു. പിന്നീട് തോമസ്‌ അത്താനാസിയോസ് ഓര്‍ത്തഡോക്സ് പക്ഷത്തേയ്ക്ക് കൂറ് മാറി. തോമസ്‌ അത്താനാസിയോസിനു യാക്കോബായ സഭയുടെ ബിഷപ്പുമാര്‍ കൈവശം വച്ചിരുന്നതും യാക്കോബായ സഭയുടെ പെരിലുല്ലതുമായ വസ്തുക്കളുടെ ഉടമസ്ഥന്‍ എന്നവകാശപ്പെടാന്‍ യാതൊരു അവകാശവും ഇല്ലന്നു യാക്കോബായ സഭ പണ്ട് മുതലേ പരാതി ഉന്നയിച്ചിരുന്നു.
അരമനയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി 1998  ല്‍ മുവാറ്റുപുഴയില്‍ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷവും ലാത്തിച്ചാര്‍ജും ഉണ്ടായിട്ടുണ്ട്. അന്ന് പുരോഹിതര്‍ക്കും പോലീസിനും വിസ്വസികള്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായാണ് മുവാറ്റുപുഴ നഗരസഭാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് മുനിസിപ്പല്‍ സെക്രട്ടറി, മുന്‍സിപ്പല്‍ കമ്മിറ്റി, ആര്‍ ഡി ഒ, കലക്ടര്‍ എന്നിവര്‍ക്ക് യാക്കോബായ സഭ പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കുമ്പോഴാണ് അരമന പള്ളിയുടെ നിര്‍മ്മാണം നടക്കുന്നത്. ഇത് യാക്കോബായ സഭ ഗൌരവമായാണ് എടുക്കുന്നത്.

No comments:

Post a Comment

ഡോ.എബ്രഹാം മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവര്‍ണ ജൂബിലി ഭാഗമായി പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ അഭി. തിരുമേനിക്ക് ഉപഹാരം നല്‍കി ആദരിക്കുന്നു ...